Tuesday, July 27, 2010

Monday, July 26, 2010

ഇരുളില്‍ പതിയിരുന്നു കൊത്തുന്ന സര്‍പം,
ശിലയെ മുറിച്ചു ശില്പമാക്കുന്ന ശില്പി,
ഭൂമിയില്‍ ഹൃദയം തകര്‍ത്ത് വിജയിക്കും പ്രണയം.
ശിലയിലെ സര്‍പം പ്രണയത്തെ ചുറ്റിവരിഞ്ഞു .
മിഴികള്‍ നിറയുന്നു,
കദനം പെരുകുന്നു.
കണ്ണാ നീ വരൂ ,
നിന്‍ മയില്‍പീലിയാല്‍ തഴുകൂ.
ഓമനിക്കൂ,
മെല്ലെ എന്നെ മയക്കൂ.
കരയാതെ   കരയുന്ന ചിത്തം,
നിന്നെ കാണാന്‍ കൊതിക്കുന്ന ചിത്തം.
പുതിയ പൂക്കള്‍ കോര്‍ത്ത്‌ മാല ചാര്‍ത്താന്‍,
എന്നെ സ്വര്‍ഗ്ഗ വീഥിയില്‍ നയിക്കാന്‍,
വരൂ നീ സ്വപ്നമായ്,
മായഗന്ധര്‍വനായ്.